Showing posts with label G. Show all posts
Showing posts with label G. Show all posts

Saturday, September 19, 2009

DOORADARSHAN: FORWARDED BY ABRAHAM,G

AG-----Original Message-----From: ജിക്കുമോന്‍ Rony Fredy Sent: Tue, Sep 15, 2009 9:08 pmSubject: KeralaPost :-) ആശംസകളോടെ ഒരു പ്രേക്ഷകന്‍

ആശംസകളോടെ ഒരു പ്രേക്ഷകന്‍
By: Berly Thomas
&nbs p;
മുപ്പത്തിമുക്കോടി ടിവി ചാനലുകളുള്ള നമ്മുടെ ഭാരതത്തില്‍ പത്തുനൂറു കോടി ജനങ്ങള്‍ക്ക് ടെലിവിഷന്‍ എന്താണെന്നു മനസ്സിലാക്കിക്കൊടുത്ത,
ഭാരതത്തിന്‍റെ ദൃശ്യസംസ്കാരത്തിന്‍റെ അടിത്തറ പാകിയ, ചരിത്രത്തിന്‍റെ ഭാഗമായ ഒട്ടേറെ സംഭവങ്ങളില്‍ ജനങ്ങള്‍ ്കു കൈത്താങ്ങായ ഭാരതത്തിന്‍റെ മഹത്തായ ദൂരദര്‍ശന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഒപ്പം മലയാളത്തില്‍ ദൂരദര്‍ശന്‍ സംപ്രേഷണം തുടങ്ങിയിട്ട് ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാവുന്നു.
ഇന്നു ദൂരദര്‍ശന്‍ ആരും കാണുന്നില്ല എന്നു ചോദിക്കുന്നത് ഇന്നത്തെ കാB 2ത്ത് പട്ടിണി കിടക്കുന്നവര്‍ ആരെങ്കിലുമുണ്ടോ,നല്ലയിനം സ്പ്ലിറ്റ് എസിയുടെ വിലക്കൂടുതലല്ലേ സാധാരണക്കാരെ അലട്ടുന്ന പ്രശ്നം എന്നു പറയുന്നതുപോലെയേ ഉള്ളൂ. മലയാളികള്‍ക്കു പൊതുവേ ദൂരദര്‍ശനോട് പുച്ഛമാണ്. സ്വകാര്യചാനലുകളുടെ ഒരു മികവ് പലപ്പോഴും ദൂരദര്‍ശന് ല്‍കാനാവുന്നില്ല എന്നത് സത്യവുമാണ്. എങ്കിലും നൂറുകോടിയിലധികം ജനങ്ങളുള്ള ഭാരതത്തിലെ 90 ശതമാനത്തിലധികം ജനങ്ങളിലുമെത്തുന്നത് നമ്മുടെ ദൂരദര്‍ശനാണ്. വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടരുന്നത്.മറക്കാനാവാത്ത എത്രയോ വിഡിയോകള്‍, ഗാനങ്ങള്‍, സീരിയലുകള്‍, ഫിലിം ഡിവിഷന്‍ ഡോക്യുമെന്‍ററികള്‍, വാര്‍ത്താപരിപാടികള്‍, സീരിയലുകള്‍, വാര്‍ത്താവായനക്കാര്‍, ഗായകര്‍, അനൗണ്‍സര്‍മാര്‍. പ്രണോയ് റോയും സല് ‍മാ സുല്‍ത്താനും തുടങ്ങി ഹോമലതയും രാജേശ്വരി മോഹനും മായയും വരെ എത്രയോ എത്രയോ സെലബ്രിറ്റികള്‍. ഒരു കാലത്ത് അവര്‍ മാത്രമായിരുന്നല്ലോ നമ്മുടെ സെലബ്രിറ്റികള്‍.ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററും സൗജന്യമായ ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളുമായിരുന്നു ദൂരദര്‍ശന്‍റെ അടിസ്ഥാന മൂലധനം എന്നു പറയാം. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളര്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂതല ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ അടിസ്ഥാനശിലയായി മാറി.ഇന്ന് ഇന്ത്യയിലെ 90% നു മുകളില്‍ ആളു ള്‍ക്കും 1400 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെ ദൂരദര്‍ശന്‍ ലഭ്യമാണ്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും. 46 ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ രാജ്യമൊട്ടാകെ ദൂരദര്‍ശന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകള്‍, 11 പ്രാദേ4ിക ഉപഗ്രഹ ചാനലുകള്‍, നാലു സംസ്ഥാന നെറ്റ്വര്‍ക്കുകള്‍, ഒരു അന്താരാഷ്ട്ര ചാനല്‍, ഒരു കായിക ചാനല്‍, പാര്‍ലമെന്റിനു വേണ്ടി രണ്ടു ചാനലുകള്‍ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉള്‍പ്പെടെ 19 ചാനലുകള്‍ ഇന്നു ഭാരതത്തിന്‍റെ ആത്മാവിന്‍റെ സ്വരമായി, ചിത്രങ്ങളായി ജനങ്ങ4ിലേക്കെത്തുന്നു.
സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിA്ച സ്റ്റുഡിയോയില്‍ നിന്ന് ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ സംപ്രേഷണം.
1965 ല്‍ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങി വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. 1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചത ിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. 39 വര്‍ഷമായി സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍.ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്-1982ല്‍. ഈ വര്‍ഷം കളര്‍ ടി.വി.കള ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി.ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണവും 1982-ല്‍ ആരംഭിച്ചു. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡ് കളറില്‍ ദൂരദര്‍ശന്‍ സമ്പ്രേക്ഷണം ചെയ്തു.ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്.
1982 നവംബര്‍ 19 ന തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ. 1984ലാണ് മലയ4ളം സംപ്രേഷണം തുടങ്ങിയത്.1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു.
1995 ലാണ് ദൂരദര്‍ശന്‍ മലയാളം സിനിമകള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്. പൂര്‍ണമലയാളം ചാനലായി ഡ4.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി 64 രാജ്യങ്ങളിലും മലയാളം സ ംപ്രേഷണം ലഭ്യമാണ്.മലയാള ടെലിവിഷന്‍ സംപ്രേഷണം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി തിരുവനന്തപുരം ദൂരദര്‍ശന്‍ പുതിയ രണ്ടു വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങി. അത്യാധുനിക ഇഎന്‍പിഎസ് സോഫ്റ്റ്വെയര്‍ വഴി വാര്‍ത്തകള്‍ തയാറാക്കുന്ന രാജ്യത്തെ ആദ്യ ദൂ രദര്‍ശന്‍ പ്രാദേശിക വാര്‍ത്താ യൂനിറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.രാവിലെ 11നും വൈകുന്നേരം മൂന്നിനുമാണു പുതിയ ബുള്ളറ്റിനുകള്‍. ഇതോടെ ദൂരദര്‍ശന്‍ ന്യൂസ് ബുള്ളറ്റിനുകള്‍ ആറാകും.

Monday, August 17, 2009

Elephant In Palghat: By Abraham,G

He is ready to eat. He needs a little rest too!!

Thursday, August 13, 2009

TOURIST VISA TO UAE: SOME NEWS: BY ABRAHAM, G

ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹം കരുതണംഷാര്‍ജ: ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹ(ഏകദേശം 60,000 രൂപ)മെങ്കിലും കൈയില്‍ കരുതണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കി. എന്നാല്‍, ഇതറിയാതെ എത്തിയ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജ അന്താരാഷ്‌ട്രാ വിമാനത്താവളത്തില്‍ നിന്ന്‌ തന്നെ മടങ്ങി. ഏറെപ്പേര്‍ മടക്ക ടിക്കറ്റിനുള്ള കാശില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്‌. നേരത്തെ പ്രാബല്യത്തിലുള്ള നിയമം ഈ മാസം ഒന്നുമുതലാണ്‌ കര്‍ശനമാക്കിയത്‌. എന്നാല്‍, ഇതറിയാതെയാണ്‌ നിരവധി പേര്‍ നിത്യേന യുഎഇയിലെത്തുന്നത്‌. ഭൂരിഭാഗവും തൊഴില്‍ തേടിയെത്തുന്ന സാധാരണക്കാരാണ്‌. നാട്ടിലെ ഏജന്റുമാരില്‍ നിന്ന്‌ 15,000 രൂപയോളം നല്‍കിയാണ്‌ ഇവര്‍ ഒരുമാസത്തേക്കുള്ള ടൂറിസ്റ്റ്‌ വിസ സ്വന്തമാക്കിയിട്ടുള്ളത്‌. വിമാന ടിക്കറ്റിന്‌ പലരും 9,000 രൂപ നല്‍കി. അവശ്യ ചെലവുകള്‍ക്കുള്ള പണം മാത്രമെ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതിനാല്‍, ഇത്രയും വലിയ സംഖ്യ കൈയിലുണ്ടോ എന്ന്‌ ചോദിക്കുന്നതോടെ ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പലരും നിസഹായാവസ്ഥയിലാവുകയാണ്‌. നാട്ടിലെ ഏജന്റിന്റെ ഇവിടുത്തെ ആള്‍ക്കാരെ വിളിച്ച പലര്‍ക്കും വളരെ വേദനാജനകമായ അനുഭവമാണ്‌ ഉണ്ടാകുന്നത്‌. ഇവരെ സഹായിക്കാനോ, ആശ്വസിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല. വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ തന്റെ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്താമെന്ന്‌ പറഞ്ഞ്‌ ദിവസങ്ങളോളം കാത്തിരുത്തിയെങ്കിലും ആരും വന്നില്ലെന്ന്‌ ഇത്തരത്തില്‍ രാമനാട്ടുകാരയിലെ ഒരു പ്രമുഖ ട്രാവല്‍സില്‍ നിന്ന്‌ വിസ വാങ്ങിയെത്തിയത്തിയ കോഴിക്കോട്‌ ഫാറൂഖ്‌ കരുവന്‍തുരുത്തി സ്വദേശി നിസാബ്‌(28) ടെലിഫോണിലൂടെ പറഞ്ഞു. 14,500 ദിര്‍ഹം നല്‍കി വാങ്ങിയ ടൂറിസ്റ്റ്‌ വിസയില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ നിസാബ്‌ ഷാര്‍ജയിലെത്തിയത്‌. ഇയാളോടൊപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്‌ കബീറി(26)നും ഇതേ അനുഭവമാണുണ്ടായത്‌. ഇത്തരത്തില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്നതായി ഇവരറിയിച്ചു. ഇവരില്‍ കുറേപ്പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക്‌ തന്നെ മടങ്ങി. നിയമം മാറിയത്‌ അറിയാത്തത്‌ കൊണ്ടായിരിക്കാം നാട്ടില്‍ നിന്ന്‌ വിസ ഏജന്റുമാര്‍ ഇക്കാര്യം ആരെയും അറിയിക്കാത്തതെന്ന്‌ നിസാബ്‌ പറഞ്ഞു. എന്നാല്‍, ഇവിടെ തങ്ങളെ കൂട്ടാന്‍ വരുമെന്ന്‌ പറഞ്ഞിരുന്ന ഏജന്റിന്റെ ആള്‍ക്കാര്‍ തങ്ങളെ ബന്ധപ്പെടാത്തതിലാണ്‌ ഇവര്‍ക്ക്‌ ദുഃഖം. അതിനിടെ ബന്ധുക്കളുള്ളവരില്‍ ചിലര്‍ 5,000 ദിര്‍ഹം സംഘടിപ്പിച്ച്‌ എമിഗ്രേഷനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന്‌ നിസാബ്‌ പറഞ്ഞു. റമസാനില്‍ യാചകരുടെ കടന്നുവരവ്‌ നിയന്ത്രിക്കാനാണ്‌ അധികൃതര്‍ നിയമം കര്‍ശനമാക്കിയതെന്ന്‌ സൂചനയുണ്ട്‌. ഏതായാലും നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ നാട്ടില്‍ ചെറുകിട ജോലിയില്‍ വ്യാപൃതരായിരുന്ന മിക്കവരും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും മറ്റും വിസ കരസ്ഥമാക്കി സ്വപ്‌നഭൂമിയിലേക്ക്‌ പുറപ്പെട്ടത്‌. എന്നാലതിപ്പോള്‍ പാതിവഴിയിലുമായി. അടുത്തകാലത്ത്‌ വിസ നിബന്ധനകളില്‍ വലിയ മാറ്റം വന്നതോടെ പണമടച്ച്‌ ഒരു മാസം നീട്ടാവുന്ന ടൂറിസ്റ്റ്‌ വിസയിലാണ്‌ ഇപ്പോള്‍ ആളുകള്‍ തൊഴില്‍ തേടാനെത്തുന്നത്‌.
Posted by georgekurian at 6:51 AM 0 comments
Labels:
Older