Tuesday, November 13, 2012

വധു ചെറുകഥ( ഭാഗം-6 )




*****വധു *****
 
 
ചെറുകഥ( ഭാഗം-6)
 
 
ജോര്‍ജ് കുര്യന്‍



ഷീല ആദ്യം എന്റെ ഡാഡിയ്ക്ക് ചായ കൊടുത്തു..അതിനു ശേഷം
വറീത് ചേട്ടനും, പിന്നീട് എനിക്കും ,ഒടുവില്‍ അവളുടെ ഡാഡിയ്ക്കും കൊടുത്തു."നല്ല ചായ." എന്റെ ഡാഡി ചായ മുത്തി കുടിച്ചിട്ട് അഭിപ്രായം
പറഞ്ഞു.ഗൌരവം നിറഞ്ഞ പുഞ്ചിരിയോടെ.വറീത് ചേട്ടന്‍ സാധാരണ പോലെ
ഡാഡിയെ പിന്താങ്ങി."അത് തന്നെ.നല്ല രുചിയുള്ള ചായ.ഇത്രയും നല്ല
ചായ അടുത്ത കാലത്തെങ്ങും കുടിച്ചിട്ടില്ല. താങ്ക് യൂ ."ഷീലയുടെ മുഖത്തു
നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.എങ്കിലും ഞാന്‍ അവളെ ഒളികണ്ണിട്ടു
നോക്കി.ശോകത്താല്‍ എന്റെ മനസ്സ് കലുഷിതമായി,വീണ്ടും.
എന്റെ ഡാഡി വീണ്ടും അഭ്പ്രായം പാസ്സാക്കി."വറീത് ചേട്ടന്‍ പറഞ്ഞത്
ശരി തന്നെ.നല്ല ഒന്നാന്തിരം ചായ." എന്നിട്ട് അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു.
"ഷീല ഉണ്ടാക്കിയതാണ് ,ഈ ചായ." അത് പറഞ്ഞത് ഷീലയുടെ അമ്മയാണ്.
അത് കേട്ട് വറീത് ചേട്ടന്‍ കൂടുതല്‍ വാചാലനായി." ഷീലയെ കെട്ടുന്നവന്റെ ഭാഗ്യം."  എന്നിട്ട് അയാള്‍ ഉറക്കെ ചിരിച്ചു.എന്നെ അത് കൂടുതല്‍ ദെഷ്യപ്പെടുത്തി.അധികംതാമസിയാതെ ഇയ്യാളെ എന്റെ
കൂട്ടുകാരെകൊണ്ട് രണ്ടു അടി കൊടുപ്പിക്കും,തീര്‍ച്ച.ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ഇവിടെ നിന്ന് പോകുക തന്നെ എന്ന് ഉറപ്പിച്ചിട്ടു ഞാന്‍ വേഗം എന്റെ ചായ
കുടിച്ചു .അതിനുശേഷം പെട്ടെന്ന് എഴുനേറ്റു ."എന്നാലിനി അടുത്ത പരിപാടി "
വറീത്ചേട്ടന്‍പറഞ്ഞത് കേട്ട് എനിക്ക് വലിയ ആശ്വാസം തോന്നി. സന്തോഷം.മനസ്സിന് ആശ്വാസം തോന്നി.  ഞാന്‍ പോകാന്‍ തയാറായി ഡാഡി യുടെ മുഖത്തേക്ക്നോക്കി.ഡാഡി എഴുനെല്‍ക്കുന്നില്ല..വറീത് ചേട്ടനെ
നോക്കി തല കുലുക്കി.അതിനു ശേഷം അദ്ദേഹം ഷീലയുടെ അപ്പന്റെ മുഖത്തേക്ക് നോക്കി.

" വറീത്ചേട്ടന്‍ പറയുന്നതുപോലെ" അദ്ദേഹം പറഞ്ഞത് കേള്‍ക്കായി . എന്റെ കാലടികള്‍ സാവകാശം ചലിക്കാന്‍ തുടങ്ങി. ഇവിടെ നിന്ന് പോകാമല്ലോ;ഞാന്‍ ആശ്വസിച്ചു .
"എന്നാല്‍ ഇനിയും,പെണ്ണും ചെറുക്കനുമായി ഒന്ന് സ്വതന്ത്രമായി സംസാരിക്കട്ടെ, അല്ലേ ,മര്‍ക്കോച്ചാ .അല്ലേ  തോമ്മാച്ചാ ?"  വറീത് ചേട്ടന്‍ പറഞ്ഞത് ഗൌരവം വിടാതെയാനണ്. എങ്കിലും വറീത് ചേട്ടന്‍ ഒന്ന്
 ഉറക്കെ ചിരിച്ചു. ഒരു വലിയ പൊട്ടിച്ചിരി തന്നെ അവിടെ മുഴങ്ങി.
അതിനു മറുപടിയായി ഞങ്ങളുടെ ഡാഡിമാര്‍," അത് തന്നെ .അവര്‍ സംസാരിക്കട്ടെ." എന്ന് ഉത്തരമായി പറഞ്ഞു.
"ഷാജുമോന്‍ അകത്തേക്ക് ചെല്ല് ,ഷീലയുടെ കൂടെ .ഷീലയുമായി സംസാരിക്കു ."
വറീത് ചേട്ടന്‍ അത് പറഞ്ഞിട്ട് എന്റെ കൈക്കിട്ടു ഒരു നുള്ള് സമ്മാനിച്ചു .
ഞാന്‍ സ്വപ്ന ലോകത്തില്‍ അകപ്പെട്ടവനെ പോലെയായി . സത്യത്തില്‍ എനിക്ക് കാര്യങ്ങള്‍ ഒന്നും പിടി കിട്ടിയില്ല.എന്റെ നില്‍പ്പ്
 കണ്ടിട്ടാവണം എന്റെ ഡാഡി എന്നോട് പറഞ്ഞു ."മോന്‍ മടിക്കേണ്ട.ചെല്ല് .
ഷീല യുമായി സംസാരിക്കു . മടിക്കേണ്ട.എന്റെ കണ്ണുകള്‍ ഷീലയെ തിരഞ്ഞു  .അവള്‍ അടുത്ത മുറിയുടെ അടുത്ത് നില്‍പ്പുണ്ട്.ഇത് സത്യമോ, മിഥ്യ യോ .എന്റെ മനസ്സ് പതറി.എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. 
യാഥാര്‍ ത്യമറിയുവാന്‍  എന്റെ വിരലുകളെ നുള്ളി നോക്കി .നോവുന്നുണ്ട് .ഇത് സത്യം  തന്നെ. ഞാന്‍ ഉറച്ചു. ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു. അടുത്ത നിമിഷം
അവളുടെ കവിള്‍ത്തടങ്ങള്‍ അരുണാഭമായത് ഞാന്‍ മനസ്സിലാക്കി. ഞാന്‍ എന്റെ കൈകള്‍ അവള്‍ക്കു നേരെ നീട്ടി .അടുത്ത നിമിഷം എന്റെ പ്രാണ സഖി 
എന്റെകൈകള്‍ക്കുള്ളില്‍ അമര്‍ന്നു..
അവള്‍ പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു ."ഇനിയും പ്രി മാരിയജു ഹണി മൂണ്‍ 
 ഒന്നും വേണ്ടല്ലോ, പോസ്റ്റ്‌ മതിയല്ലോ,എന്‍റെ  കള്ളക്കുട്ട?" 
"അപ്പോള്‍ നീയും കൂടെ ചേര്‍ന്ന് ഒരുക്കിയ നാടക മാണ് ഇത് അല്ലേ . " അവളുടെ അരുണാഭമാര്‍ ന്ന കവിള്‍ തടങ്ങളില്‍ മുത്തം കൊണ്ട് പൊതിഞ്ഞിട്ടു ഞാന്‍ ചോദിച്ചു.
"ആണല്ലോ എന്റെ കള്ളകുട്ടാ "  എന്നെ ആലിംഗനം  ചെയ്തു കൊണ്ട് പറഞ്ഞു.
                                                   
ശുഭം 

Monday, November 12, 2012

വധു ചെറുകഥ- (ഭാഗം അഞ്ച് )






****വധു ****
 
ചെറുകഥ ( ഭാഗം അഞ്ച് )
 
 
ജോര്‍ജ് കുര്യന്‍


"കുടുംബ സമേതം വരാന്‍ നോക്കണം ." ഡാഡി ആയിരുന്നു അതു .
ഉടനെ വറീത് ചേട്ടന്‍ ഡാഡി യെ  പിന്താങ്ങി ."അത് തന്നെ.കുടുംബ സമേതം തന്നെ.ഞാന്‍ നേരത്തെ തന്നെ 
തോമ്മാച്ചന്റെ കൂടെ പോകും."
"നോക്കട്ടെ ." വിനയമായി ഷീലയുടെ ഡാഡി മറുപടി കൊടുത്തു. ഇവിടെ 
വരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു.എന്റെ മസ്തഷ്കതിനകത്തു
തേളുകള്‍ ഓടി നടുക്കുന്ന പ്രതീതി.!! ഈ ലോകം കപടമാണ്. പ്രതേകിച്ചു 
രാഷ്തൃയക്കാരും,സഭ ക്കാരും!!ആളുകള്‍ക്ക് ഓന്തിന്റെ നിറം മാറുന്നത് 
പോലെയാണ് സ്വഭാവം മാറു ന്നത് .
" മര്‍ ക്കോച്ഛന്‍ ഇനിയും എന്താണ് ചെയ്യാന്‍ പോകുന്നത് ?" വറീത് ചേട്ടന്‍.

എല്ലുരിയുടെ കുറെ എല്ലുകള്‍ എടുക്കാന്‍ ഉള്ള വികാരം തോന്നിയെനിക്ക് .
ഒരു കളിയാക്കലിന്റെ പ്രതീതി." അന്നമ്മേ ചായ."അകത്തേക്ക് നോക്കി
മര്‍ക്കൊച്ചന്‍ പറഞ്ഞു മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറി.
"ഇതാ കൊണ്ട് വരുന്നു." അത് ഷീലയുടെ മറുപടി ആണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
  
ങ്കിലും വ്യസനം നിറഞ്ഞ എന്റെ മനസ്സ മന്ത്രിച്ചു .അവസാനമായി 
ഇവളെ ഒന്ന് കാണാമല്ലോ.അവള്‍ക്കു തീര്‍ച്ചയായും വലിയ വിഷ മം 
കാണും. എന്റെ ചിന്തകള്‍ ഓടി നടന്നു.പാവം പെണ്ണ്. അവളുടെ
ഡാഡിയെ മനപൂര്‍വോം കളിയാക്കാന്‍ ഞങ്ങള്‍ വന്നതാണെന്ന് അവള്‍ 
അറിയുമ്പോള്‍ തീര്‍ച്ചയായും അവള്‍ ആദ്യം എന്നെ ആയിരിക്കും വെറുക്കുക.
സംശയമില്ല .കഷ്ട്ട്ടം എന്റെ സ്വപ്നം എല്ലാം പൊ ലിഞ്ഞുപോയി !! 
ഈശ്വരാ എന്തൊരു വിധി!!എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍
സാദ്ധ്യമല്ല എന്ന് എനിക്ക് തോന്നിയതില്‍ അതിശയം ഇല്ല. ഞാന്‍ സാവകാശം
എഴുനേല്‍ക്കാന്‍ തുടങ്ങി.ആ സമയം ഷീലയുടെ അമ്മ
അവിടേക്ക് കടന്നു വന്നു.അവര്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ."എന്താണ്
മരിആമ്മ വരാഞ്ഞത്.?"എന്റെ മമ്മിയുടെ കാര്യമാണ് ചോദിച്ചത്‌ .
ഡാഡി മറുപടി കൊടുത്തു."ഇന്ന് കുറെ അതിഥികള്‍ വരുന്നുണ്ട് .ഭാവി മന്തിയെ 
കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നു." മറുപടി കൊടുത്തിട്ട് ഡാഡി വീണ്ടും 
മീശ പിരിച്ചുകൊണ്ട് കസാലയില്‍ അമര്‍ന്നിരുന്നു. മുഖത്തു വലിയ ഗൌരവത്തോടെ.
ഭാവി പോലീസെ മന്ത്രി !!ജീവിതത്തില്‍ ആദ്യമായി ഞാന്‍ എന്റെ
ഡാഡിയെവെറുത്തു.എന്‍റെ ദേഷ്യം വറീത് ചെട്ടനിലേക്ക് തിരിഞ്ഞു.അയാളാണ് ഇതിന്റെ 
എല്ലാം പിറകില്‍.അയാളുട മൊട്ട തലക്കിട്ടു രണ്ട് അടി കൊടുക്കുന്നുണ്ട്.
ഇതിനു അവസരം കിട്ടാതിരിക്കില്ല.ഞാന്‍ ഉറച്ചുഎന്റെ ചിന്തകളെ മുറിച്ചുകൊണ്ട്
ഷീല ഒരു ട്രേയില്‍ ചായ കപ്പുകലുമായി അവിടേക്ക് വന്നു.

ങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.അവളുടെ അഴകേറിയ കണ്‍
 മുനകളില്‍ ദുഖത്തിന്റെ ഭാവം തങ്ങി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ആ ദുഖഭാവം അവളുടെ അഴകിനു മറ്റു കൂടിയതുപോലെ. അവള്‍ അത്ര 
സുന്ദരിയാണ്.അവള്‍ എന്നെ വീണ്ടും നോക്കി.എന്തൊക്കെയോ പറയാന്‍ 
ഉണ്ട് എന്ന് ആ കണ്ണുകളില്‍ നിന്നും എനിക്ക് മനസ്സിലായി. 
പാവം ഷീല;എന്റെ ഷീല.!! അവസാനമായുള്ള ഒരു വിട പറച്ചിലിന്റെ പ്രതീതി !!

(അവസാന ഭാഗം അടുത്തതില്‍)

Sunday, November 11, 2012

ശീര്‍ഷകമില്ലാത്ത കവിത# BY SUNILRAJSATHYA

ശീര്‍ഷകമില്ലാത്ത കവിത
പ്രണയം
മൂര്‍ദ്ധന്യതയിലെത്തുന്നത്
രതിയ്ക് വിലക്കുള്ളപ്പോഴാണ്.
കൌമാരം ഭാവനകളുടേതാണ്.
പ്രണയത്തിന്റെ തുടക്കം
അവിടുന്നാകാം...??!
രതി അഥവാ സംഭോഗത്തില്‍
പ്രണയം മരിക്കുകയാണ്.
-അല്ലെങ്കില്‍ നിങ്ങള്‍ പരീക്ഷിക്കുക!!
കൌമാരത്തിലും, വാര്‍ദ്ധക്യത്തിലുമല്ലാതെ
കമിതാക്കള്‍ (ദമ്പതികള്‍)-
പ്രണയിച്ചിട്ടുണ്ടോ എന്ന്...!
-ഇത് നിരീക്ഷണമല്ല;
വെറും സത്യം...!!

വധു ചെറുകഥ- ( ഭാഗം നാല് )




****വധു ****
 
 
ചെറുകഥ
 
(ഭാഗം നാല് )
 
ജോര്‍ജ് കുര്യന്‍


എന്റെ ഉള്ളില്‍ ഭയം തോന്നി.ഷീലയുടെ അപ്പന്‍ വലിയ ഗുണ്ട ആണെന്ന്
ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.അസൂയക്കാര്‍ പറഞ്ഞു
പരത്തിയതാണ് എന്നത് സത്യം.എങ്കിലും പാര്‍ട്ടികള്‍ രണ്ടായതിനാല്‍ 
പരദൂഷണം രണ്ടു കൂട്ടര്‍ക്കും താല്പര്യമുള്ള കാര്യമാണ് .തല്ലുകൂടിയാല്‍ അതും സ്വാഭാവികം മാത്രമാണെന്ന് കരുതണം ,ഇക്കാലത്ത് . എന്നാല്‍ ഇതില്‍ നഷ്ട്ട്ടം  എനിക്കും,ഷീലയ്ക്കും  മാത്രമാണ് എന്നത്ആര്‍ക്കും 
അറിയില്ല.ഷീലയുടെ ഡാഡിയും ,എന്റെ ഡാഡി യും നേരിട്ട് തല്ലു കൂടുമെന്ന് 
ചിന്തിക്കേണ്ട.കാര്യമില്ല..കാരണം പിറകില്‍ നില്‍ക്കുന്നവര്‍ മാത്രമാണ് 
ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യുന്ന പതിവ്:നേതാക്കന്മാരല്ല.ഞാന്‍ വേഗം നടന്നു 
ഡാഡി യുടെ അടുത്ത് ചെന്ന്.നില്‍പ്പായി.ഇവിടെ നിന്ന് രക്ഷപെടാന്‍ ഒരു മാര്‍ഗവും 
കണ്ടില്ല ഞാന്‍. "ഡാഡി എന്ന് ഞാന്‍ വിളിച്ചെങ്കിലും വിളി പുറത്തു വന്നില്ല.വലിയ മീശ 
പിരിച്ചുകൊണ്ട് ഡാഡി കതകിനു അടുത്ത് നിന്ന്.പിറകോട്ടു നോക്കി .
വറീത്ചേട്ടന്‍ ഓടി വന്നു വാതലിന്റെ അരികില്‍ ഉണ്ടായിരുന്ന ബല്ല് 
അടിച്ചു.ഒന്നല്ല,രണ്ടു മൂന്നു പ്രാവശ്യം. എന്റെ മനസ്സു ഉരുകാന്‍ തുടങ്ങി.പാവം ഷീലയുടെഡാഡിയെനാണം കെടുത്താന്‍ ഞാന്‍ കൂട്ട് നില്‍ക്കുന്നെന്ന് വിചാരിച്ചു 
എനിക്ക് വിഷമം തോന്നി. അവിടെ നിന്ന് ഓടി പോകാന്‍ ആഗ്രഹം ഉണ്ട്.പക്ഷെ
ഡാഡിയെഅവിടെ വിട്ടിട്ടു എനിക്ക് ഓടി പോകാന്‍ വയ്യ..ആ സമയം എനിക്ക് 
ഡാഡിയോട് വെറുപ്പ്‌ തോന്നിയതില്‍ അത് സ്വാഭാവികം മാത്രം.ഞാന്‍ ആശ്വസിച്ചു.
"എന്റെ ഡാഡി മന്ത്രി ആകുന്നതു ഇങ്ങനെ കൂവി വിളിച്ചാണോ ?തീര്‍ച്ചയായും ഇത് നാണക്കേട്‌ തന്നെ..ഞാന്‍ ഉറച്ചു.
പെട്ടെന്ന് കതകു തുറന്നു ഷീലയുടെ ഡാഡി പുറത്തു വന്നു.അദ്ദേഹം ചിരിച്ചു 
കൊണ്ട് പഴയ കൂട്ടുകാരനെ,ഇപ്പോഴത്തെ എതിരാളിയെ സ്വാഗതം ചെയ്തു. "വരണം,വരണം."
ഡാഡിയുടെ കൈ പിടിച്ചു കുലുക്കി. പാവം ഷീലയുടെ ഡാഡി.!!
നിരപരാധിയായ ആ മനുഷ്യന്‍ എന്റെ ഡാഡിയുടെയും, എല്ലൂരി വറീത് ചേട്ടന്റെയും ഉദ്ദേശം ഒന്നും അറിയുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു സങ്കടപെട്ടു.എനിക്ക് ആ 
നല്ല മനുഷ്യനോടു സ്നേഹവും ,സഹതാപവും ഒരേ സമയം തോന്നി.
അദ്ദേഹത്തെ  ഈ നാണക്കേടില്‍ നിന്നും രക്ഷിക്കണം:ഞാന്‍ ഉറച്ചു.
 
"മര്‍ക്കൊച്ചാ ,ഭാവി മന്ത്രി !!" വറീത് ചേട്ടന്‍ എല്ലാ പല്ലുകളും പുറത്തു  
കാണിച്ചു ഒന്ന് വെളുക്കെ ചിരിച്ചു. പരിഹാസം തുടിച്ചു നിന്നൂ ,ആ വാക്കുകളില്‍.
congratulations !! ഷീലയുടെപുഞ്ചിരിച്ചു കൊണ്ട് വീണ്ടും ഹസ്ത ദാനം നടത്തി.
എത്ര നല്ല മനുഷ്യന്‍! ഞാന്‍ അതിശയിച്ചു ."ഇരിക്ക് " കസാലകള്‍ ചൂണ്ടി കാട്ടി വിനയത്തോടെ ക്ഷണിച്ചു .എതിരാളിയെങ്കിലും 
എത്ര  മര്യാദയുള്ള ആള്‍ . ഞാന്‍ വീണ്ടും അതിശയിച്ചു .
"സത്യ പ്രതിഞ്ഞ ഉടനെ ഉണ്ട്," വറീത് ചേട്ടന്‍ ഒന്ന് നിവര്‍ന്നു കസാലയില്‍ ഇരുന്നിട്ട് പറഞ്ഞു.
"എന്നാണ് അത് തോമാച്ചാ ?" മര്‍ക്കൊച്ചന്‍ ചോദിച്ചു."അടുത്ത ആഷ്ച്ച ." ഡാഡി കസാലയില്‍ ഒന്ന് നിവര്‍ന്നിരുന്നു ."മര്‍ക്കൊച്ചന്‍ വരണം.കുടുംബ 
സമേതം ആയിട്ട്."
"അത് തന്നെ.കുടുംബ സമേതം തന്നെ." വറീത് ചേട്ടന്‍ ഡാഡി യെ പിന്താങ്ങി കൊണ്ട് പറഞ്ഞു.  
 
(തുടരും)

Saturday, November 10, 2012

വന്ദേമുകുന്ദം# BY SUNILRAJSATHYA,KOCHI,KERALA

Friday, December 5, 2008

വന്ദേമുകുന്ദം

കൊട്ടിപ്പാടി-
കൊഴിഞ്ഞ്പോയ കിനാവ്...!
ഹൃദയസോപാനങ്ങളെ-
ഗംഗാജലത്താല്‍ കഴുകിയ-
വിശുദ്ധി...!!
ചാന്ദ്രശോഭയുള്ള-
വലന്തലയില്‍നിന്നും-
ഉറവയായൊഴുകുന്ന നാദച്ചാറുകള്‍...!!
വര്‍ണങ്ങളും
എണ്ണങ്ങളും തൂങ്ങുന്ന
സംസ്കാരപ്പൊടുപ്പുകള്‍....!!
സംഗീതം ധ്യാനിച്ചിരുന്ന,
സങ്കടം പോക്കിത്തന്ന
സാധുഗായകന്റെ സ്മരണയെ-
ഇടയ്ക്ക കൊട്ടിയുണര്‍ത്താം;പക്ഷേ-
അപശ്രുതിയും, അവതാളവുമരുത്......!!

വധു ചെറുകഥ- (മൂന്നാം ഭാഗം )




*****വധു *****

ചെറുകഥ
 
മൂന്നാം ഭാഗം
 
ജോര്‍ജ് കുര്യന്‍


പിറ്റേദിവസം രാവിലെ പത്തു മണി..കാര്‍ റെഡി. ദല്ലാള്‍ എല്ലുരി വറീത് ചേട്ടന്‍  രാവിലെ തന്നെ എത്തി. അയാള്‍ സന്തോഷ ത്തോടെ  കാറിന്റെ കതകു തുറന്നു തന്നു. ആദ്യം ഡാഡി. അദ്ദേഹം front സീറ്റില്‍. പിന്നീട് ഞാന്‍ പിറകിലെ സീറ്റില്‍ . എന്റെ അടുത്ത് ദല്ലാള്‍ ഇരുപ്പായി.വറീത് ചേട്ടനെ കാറിന്റെ ഡോര്‍ തുറന്നു വെളിയില്‍ എറിയാനുള്ള വികാരം എനിക്ക് തോന്നി.
" മന്ത്രി ആകുന്നതിനു മുന്‍പ് കല്യാണം നടത്താന്‍ അവര്‍ റെഡി ആണ് തോമ്മാച്ചാ.. വരീത്ചെട്ടാണ് വലിയ സന്തോഷം ആണ്." അത് നല്ല കാര്യമാണല്ലോ വറീത്ചേട്ടാ.മന്ത്രി ആയാല്‍വലിയ തിരക്ക് ആകുമെന്ന് അവര്‍ക്ക് അറിയാം." ഡാഡിയുടെ മറുപടി." ചേര്‍ക്കാനും,പെണ്ണിനും ഹോനേ മൂണിന് പോകാന്‍ അവര്‍ വേറെ രൂപ കരുതി വച്ചിട്ടുണ്ടേ. കേട്ടോ ഷാജു." വറീത് ചേട്ടന്‍ അത് പറഞ്ഞിട്ട് എന്റെ ചെവിക്കു ഒരു നുള്ള്..
അതിനു ശേഷം അയാള്‍ ഒന്ന് നേരെ ഇരുന്നു.അടുത്ത് കണ്ട ഒരു ആറിലേക്ക് അയാളെ വലിച്ചെറിയാനുള്ള അരിശം തോന്നിയെനിക്ക്."എന്റെ ഷീല" ആരും അറിയാതെ ഞാന്‍ അവളുടെ പേര് ഹൃദയത്തില്‍ മന്ത്രിച്ചു.ഞാന്‍ കണ്ണുകളടച്ചു കുറെ സമയം ഇരുന്നു..കാര്‍ ഓടുകയാണ്.എന്റെ ചിന്തയും.എന്ത് വന്നാലും ഡാഡി പറയുന്ന പെണ്ണിനെ കെട്ടുകയില്ല,തീര്‍ച്ച. ഞാന്‍ തീരുമാനിച്ചുറച്ചു. അധിക സമയം കഴിയുന്നതിനു മുന്‍പ് കാര്‍ നിര്‍ത്തുന്ന ശബദo കേട്ട്.
"എല്ലുരി വറീത് ചേട്ടന്‍ ഡാഡി യെ  വിളിച്ചു  ."തോമ്മാച്ച, ദാ  ഇത് നമ്മുടെ എതിര്‍ സ്ഥാനര്തിയുടെ 
വീടാണ് അയ്യാളെ കണ്ടു തോമ്മാച്ചന്‍ മന്ത്രി ആകാന്‍ പോകുന്ന കാര്യം ഒന്ന് ഗമയില്‍ അടിക്കാം 
അയ്യാളെ നാണം കെടുത്താന്‍ കിട്ടുന്ന അവസരമാണ് ഇത് .അയാള്‍  തീര്‍ച്ചയായും നാണം കേട്ട് 
പോകും." അത് കഴിഞ്ഞു വരീത്ചെട്ടന്‍ ഒന്ന് ഉറക്കെ ചിരിച്ചു.
തോമ്മാച്ചന്‍ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു." അത് തന്നെ വറീത് ചേട്ടാ .അവനിട്ട് നമുക്കെ ഒരു ശിക്ഷ  അങ്ങനെ കൊടുത്തു കളയാം.നമുക്ക് അവനെ ഒന്ന് കണ്ട് അല്പം നല്ല വര്‍ത്തമാനം പറഞ്ഞിട്ട് 
സത്യപ്രതിന്ജ് ക്ക് വരാന്‍ ക്ഷണിക്കാം.അങ്ങനെ ഒന്ന് നല്ലതുപോലെ നാണം കെടുത്തി കളയാം."
വരീത്ചെട്ടന്‍ അതിനു മറുപടി കൊടുത്തു." അത് തന്നെ തോമ്മച്ചാ,അത് തന്നെ.അയാള്‍ ഇനിയും ഒരിക്കല്‍പോലും തോമ്മച്ചാനു എതിരായി election -നു നില്‍ക്കുകയില്ലെന്നു ഞാന്‍ ഉറപ്പു തരാം.." അത് കഴിഞ്ഞു അയാള്‍ നീണ്ട പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചു.തോമാച്ചന്‍ പുറത്തു ഇറങ്ങിയ ഉടനെ വറീത്ചെട്ടന്‍കാറിന്റെ കതകു തുറന്നു പുറത്തു ചാടിയിട്ട് എന്നെ വിളിച്ചു .ഇറങ്ങു മോനെ .നമുക്ക് കുഞ്ഞിന്റെ
 അപ്പന്റെ എതിരാളിയെ ഒന്ന് നേരിട്ട് കണ്ടു കളയാം.എനിക്ക് വളരെ വ്യസനം തോന്നി;കൂടാതെകോപവും. സൂത്രക്കാരനായ എല്ലൂരി വറീത് ചേട്ടന്റെ കഷ് ണ്ടി തലക്കിട്ടു 
ഒരു കുത്ത് കൊടുക്കാന്‍ തോന്നി .
ഞാന്‍ മടിച്ചു കാറില്‍ ഇരുന്നു .

"വേഗം ഇറങ്ങിക്കെ കുഞ്ഞേ .....ഷാജു മോനെ ,നമുക്ക് സമയം കളയാന്‍ ഇല്ല.. ഇവിടം കഴിഞ്ഞു പെണ്ണിന്റെ വീട്ടില്‍ സമയത്ത് തന്നെ ചെല്ലണം."
അയാള്‍ക്ക്‌ ഉടനെ ഞാന്‍ മറുപടി കൊടുത്തു.."എന്നാല്‍ പിന്നെ അവിടേക്ക് പോകുകയല്ലേ 
ചെയ്യേണ്ടത്." എനിക്ക് അവിടെ നിന്ന് എങ്ങനെയും ഓടി പോകാന്‍ എന്റെ മനസ്സ് മന്ത്രിച്ചു.ഷീലയെ നേരിടാന്‍ സാധ്യമല്ല.പക്ഷെ ഇതിനകം ഡാഡി വീട്ടിന്റെ മുന്‍പില്‍ എത്തി കഴിഞ്ഞിരുന്നു.വരീത്ചെട്ടന്‍ എന്നെ പിടിച്ചു ഡാഡിയുടെഅരികില്‍ എത്തിച്ചു .എന്റെ ഭാവി തകര്‍ക്കാന്‍ ഡാഡി യും ,വരീത്ചെട്ടനും ചേര്‍ന്ന് ഒരുക്കിയ 
വലയാണിത് എന്ന് എനിക്ക് വേഗം മനസ്സിലായി.ഞാനും,ഷീലയും ആയുള്ള 
ബന്ധം ഡാഡി യോടെ ആരോ പറഞ്ഞു കൊടുത്തു കാണും.വറീത് ചേട്ടന്‍ കല്യാണം 
പൊളിക്കാനും,കല്യാണം നടത്താനും പറ്റിയ ദല്ലാള്‍ ആണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.

ഇവിടെ ഷീലയുടെ ഡാഡി യെ നാണം കെടുത്തുമ്പോള്‍,തീര്‍ച്ചയായും,ഇവിടെ ഞങ്ങളുടെ ബന്ധം 
അവസാനി ക്കും എന്ന് എനിക്ക് മനസ്സിലായി. അവിടെ നിന്ന് ഓടി പോകാന്‍ എന്റെ മനസ്സ്
എന്നോട് മന്തിച്ചു.


  (തുടരും) 

സൂര്‍ജീസ്‌ കോര്‍ണര്‍

സൂര്ജീ സൂക്തം

എന്താനിഷ്ടാ ഒരു മൌനം.
നല്ല ഉശാരായിരുന്നല്ലോ ഈയള്‍ക്ക് . എന്ത് പറ്റി ?
എന്ത് പറയാനാ മാഷേ ,
വയസ്സ് പത്തറുപതു ആയില്ലേ , ഇനി ഒന്നു സ്ലോ ആകാവെന്നു തോന്നി, ഞാന്‍ അല്ല ,അവള്‍ .
ബൈബിള്‍ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മുതലാണ്‌ ഈ മാറ്റം . എന്ത് മാറ്റം ?
പ്രായമായന്നൊരു തോന്നല്‍ .
അതിനു ബൈബിള്‍ എന്ത് പിഴചു ?
ഒന്നും എനിക്ക് അറിയില്ല മാഷ്‌ .
ഏഴ് പത്തോ യെറ ആയാല്‍ എണ്‍പതു എന്നല്ലോ പ്രമാണം.
അതെ .
താങ്കള്ക്ക് എത്ര വയസെന്നു എനിക്കറിയില്ല .
ഏതുമാകട്ടെ , എഴുപതില്‍ നിന്നുംഅത് കുറക്ക് .
അതിന്‍ടെ കൂടെ ഒരു പത്തു വര്ഷം കൂട്ട്, വേണ്ടാ ഒരു അഞ്ചു മതി . എഴുപതു കഴിഞ്ഞുള്ള ഓരോ വര്ഷവും ബോണസ്‌ ആയി കേറിയതാണ് . സര്‍വ രോഗ സംഗമം നടക്കുന്ന ഒരു പന്തല്‍ ആണല്ലോ നാമെല്ലാം .
കീട്ടിയോ നമ്പര്‍ ?
ഞട്ടി പോയീ അല്ലെ .
വേണ്ടാ , ഈവിടെ ആണ് കണക്കു കൂട്ടാന്‍ പടികണ്ടിയത് .
ഇനി ഉള്ള കാലം ഏറ്റം മധുര മാക്ക് .
എങ്ങനെ ?
വളെരെ നിസാരം .
ഗോള്‍ഡന്‍ ടൈം ആണിപ്പോള്‍ . അല്ലങ്കില്‍ ആക്കണം .
കുട്ടികളെ വളര്തെണ്ടാ .........ജോല്ലിക്ക് പോകേണ്ടാ ....വലിയ സാമ്പത്തിക പ്രശ്നം ഒന്നുമില്ല .....
സാമാന്യം നല്ല ആരോഗ്യം ഒക്കെ ഉണ്ട് താനും . പിന്നെ കൂടുതല്‍ എന്താണ് വേണ്ടിയത് ?
മൈ ഡിയര്‍ ഫ്രണ്ട് ,
കഴിഞ്ഞ പത്തു നാല്‍പതു വര്ഷം ആഗ്രഹിച്ച പലതും നടക്കാതെ പോയിട്ടില്ലേ ?
യിനയൂം അത് അനുവദിച്ചു കൂടാ. നല്ല വസ്ത്രം ധരിക്കു , നല്ല ഭഷണം കഴിക്കൂ , അല്പം മേക്കപ്പ്‌ ആകാം .
ചേച്ചിക്ക് ഇഷ്ടം ഈല്ലാ എന്ന് വെറുതെ പറയുന്നതു അല്ലെ.
ജിവിത പങ്കാളികു അതൊക്കെ വലിയ പ്രിയം ആണെന്ന് ഓര്‍ക്കണം.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ ട്രിപ്പ്‌ ആകാം . മടികകേണ്ട .
ആരെ കുറിച്ചും ഒന്നും വെഷമം വേണ്ട .........അവര്‍ ഒക്കെ നിങ്ങളെ കാല്‍ നല്ല നിലയില്‍ ആണെനു ഓര്ക്കുക .
പത്തു മുപതു വര്ഷം മക്കളെ വളര്‍ത്താന്‍ അവള നൈറ്റ്‌ ഡ്യൂട്ടി ആയിരുനെല്ലോ. നിനക്കും അവള്കും നഷ്ടപെട്ടത് വീണ്ടു എടുകണം. മുന്‍ജന്മ ത്തിലെ ശത്രുക്കള്‍ ആയ ഈജന്‍മത്ത്‌ഇല്ലെ മക്കളെ അവരുടെ
വഴിയേ വീട്റെകുക .
നിങ്ങള്ക്ക് റൊമാന്‍സ് ഇല്ലാന്ന് ആര് പറഞ്ഞു ?
തേച്ചു മിനുക്കിയാല്‍ നല്ലവണ്ണം തിളങ്ങും . സംശയം വേണ്ട .
നേരത്തെ കൂട്ടി എടുത്ത നമ്പര്‍ ഓര്‍മയില്‍ ഇരിക്കെട്ടെ ...........


സ്വന്തം സൂര്ജീ



ടിന്റുമോന്‍ ഫലിതങ്ങള്‍

ടിന്റുമോന്‍ ഫലിതങ്ങള്‍
(എ.വീ.ബി.കാവില്പാട്)

ചരിത്ര ക്ലാസ്സില്‍ അദ്ധ്യാപിക :ഒട്ടേറെ മഹാന്മാരെകുറിച്ചു നിങ്ങള്‍
പഠിച്ചതാണല്ലോ .ആട്ടെ ,നിങ്ങള്ക്ക് ഇവരില്‍ ആരോടെങ്കിലും വെറുപ്പ്‌
തോന്നുന്നുണ്ടോ ?
ടിന്റുമോന്‍: ഉണ്ടേ ,ഉണ്ട്.
അദ്ധ്യാപിക : ആരോടാനത്  ?
ടിന്റുമോന്‍: രാജാറാം മോഹന്‍ റായിയോടെ.
അദ്ധ്യാപിക : കാരണം ?
ടിന്റുമോന്‍: അയാള്‍ കുട്ടികളുടെ  വിവാഹം നെരോധിച്ചതുകാരണം .

തെരുവുനായ് എബ്രഹാം ജീ



തെരുവുനായ്

( കവിത )
എബ്രഹാം  ജീ


തൊണ്ടിലൂടെ ച്ചാടി പീടഞ്ഞോ ടി  രക്ഷപെട്ടു ഞ്ഞാന്‍ ..
രണ്ടു നിരയിലെട്ടു  വീര്‍ത്ത  മുലയുമായ്
ഉണ്ട് പി ന്നാ ലെ  ഒരു ചെരുപ റ്റ മെന്‍ കുട്ടികള്‍
ക്നടാലറീ യീ ല്ലേ  ഞാന്‍ ഒരമ്മ യാണെ ന്ന സത്യവും ....

അപ്പ്നാരെന്ന്‍  അറിയില്ലവര്കര്‍ക്കുമേ ..
മൂപ്പരാരെന്നെനിക്കും  പോരാ നല്ല നിശ്ചയം
ആപ്പിലായ  നേരമോന്നും  എനിക്കോര്‍മ്മ യില്ല തും ..
മാപ്പപേഷീ ച്ചു  രക്ഷ  നേടാന്‍ അന്നു  പ്രാപ്തി  ഇല്ലാ തയും

നോക്കി ഞാന്‍  വളര്‍ത്തും എന്‍  മക്കളെ പൊന്നുപോ ല്‍
ആക്കിയാരും  ചിരിക്കേണ്ട കണ്ടുഎന്‍  രൂപവും
നക്കിയാണ് ഞാന്‍ കുടിക്കുന്നതെന്‍ കിലും
വാക്കുമാറില്ലോ രിക്കലും ...മാര്‍ത്ത യാന്‍ ന്റെ  രീതിയില്‍

സോപ്പില്ല ചീപ്പില്ല കയറിക്കിടക്കാന്‍ ഇടം ഇല്ലി ളം തി ന്ണ്ണ്‍ യും
സൂപ്പില്ല ...കാറിന്റെ   ഉള്ളിലായി കിട്ടില്ല ..സീറ്റതും
മേല്‍പ്പോട്ടു നോകിയാല്‍ ..ആകാശവും .താഴെ ന്നാറുന്ന ഭൂമിയും
അപ്പോഴും ഒന്നുണ്ട് എനിക്ക് ..ആതമാ സംതൃപ്തി എന്നതും

കൊച്ചമ്മ  തന്‍  മാറില്‍ ഒട്ടിക്കിടക്കാന്‍ എനിക്കില്ല മോഹവും
പിച്ച തെണ്ടാന്‍ എനിക്കില്ലോരിറ്റ്  നാണവും ...
കൊച്ചുകാരിയങ്ങളില്‍  പോലുമില്ല  നിങ്ങള്‍ക്കു ..സത്യവും  നീതിയും
വെച്ചു നീട്ടിയാല്‍  പോലും എടുക്കില്ല മര്‍ത്തിയ  ജീവിതം ....ഞാന്‍  ഒരിക്കലും


Friday, November 9, 2012

വധു - ചെറുകഥ - ( രണ്ടാം ഭാഗം )






ചെറുകഥ

വധു

രണ്ടാം ഭാഗം

"ഷീല,  ഹോ നിന്റെ ഒരു  തമാശ കളയു.ഇതേ വളരെ സീരിയസ് ആയ കാര്യമാണ്.എനിക്ക് വന്ന ദ്വേഷ്യം 
അവള്‍ക്കു മനസ്സിലായി. അവള്‍ ശാന്തമായി മറുപടി പറഞ്ഞു .
" ശു ദ്വേഷ്യപെടനല്ല ഞാന്‍ പറയുന്നതു.നമുക്ക് ഇനി എന്ത് ചെയ്യാന്‍ കഴിയും?. രജിസ്റ്റര്‍ കല്യാണം.;ഒളിച്ചോടല്‍;ആത്മഹത്യ: ഇതില്‍ എന്താണ് ഷാജുവിന്റെ ഇഷ്ടം?."
"രജിസ്റ്റര്‍ കല്യാണം."ഞാന്‍ ഉടന്‍ ഉത്തരം കൊടുത്തു."
ഷീല പെട്ടെന്ന് ഉത്തരം തന്നു."ഇപ്പോഴത്തെ രേഗിസ്ട്രാര്‍,നമ്മുടെ രണ്ടു ഡാഡിമാരുടെയും കുട്ടുകരനാണ്. ഒന്നിച്ചു വളര്‍ന്നവര്‍.  
"എന്നാല്‍ ഒളിച്ചോടല്‍: ഊട്ടി, കൊടൈകനാല്‍. വെറും രണ്ടാഴ്ചകള്‍..അത് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ രജിസ്റ്റര്‍ കല്യാണം.ആ സമയം ആരും എതിര്കുകയില്ല.
ഞാന്‍ വികാര പുരസരം പറഞ്ഞു.

ഷീലയുടെ ചിരി അപ്പുറത്ത് നിന്ന് മുഴങ്ങി."അമ്പട കുട്ടാ, pre  mariage honeymoon !!
നല്ല ഐഡിയ !!എന്നാല്‍ എന്റെ കുട്ടന്‍ അതിനു മധുര സ്വപ്നം കാണേണ്ടതില്ല.രണ്ടാഴ്ച കഴിഞ്ഞു തിരികെ വരുമ്പോള്‍ എനിക്ക് എല്ലാം നഷ്ട്ടമാകും.മന്ത്രിപുത്രന്,സുന്ദരിയായ വേറൊരു വധു.അതല്ലേ അതിന്റെ സത്യം ?"
"എന്നാല്‍ ആത്മഹത്യ." ഞാന്‍ കൂടുതല്‍ വികാരത്തോടെ പറഞ്ഞു.
ഷീലയുടെ ചിരി വീണ്ടും കേള്‍ക്കായി."ഈ യുഗത്തില്‍ ആത്മഹത്യയ ?.നാണകേടു .ഡാഡിയുടെ മന്ത്രിപദം തെറിക്കും. ഗവണ്മെന്റ് തകിടം മറിയും. അത് വേണോ കുട്ടാ,ഒന്ന് ആലോചിച്ചു നോക്ക്."
"അപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം ഷീല.?" ഞാന്‍ നിരാശയോടെ ചോദിച്ചു.
"അതിനു ഒരു വഴിയുള്ളത് അപ്പന്‍ പറഞ്ഞ പെണ്ണിനെ കെട്ടണം.അതല്ലെങ്കില്‍ നിത്യ 
ബ്ര്മാചാരിയായി നില്കണം. ഞാന്‍ കല്യാണം കഴികാതെ നില്‍കാം .Nun ആകാനും മടിയില്ല..ഷാജു തീരുമാനുക്കു."
എനിക്ക് മറുപടി കൊടുക്കാന്‍ കഴിയും മുന്‍പ് ടെലിഫോണ്‍ നിന്ന് പോയ്.ഗതികേട്. മൊബൈല്‍ ഫോണ്‍ന്റെ ചാര്‍ജ്  തീര്‍ന്നെന്നു തോന്നുന്നു.ഞാന്‍ അരിശം മൂത്ത്   ഫോണ്‍ ജനാലയിലുടെ 
എറിഞ്ഞു. പിന്നീടു കിടക്കയില്‍ വന്നു കിടന്നു.

അതിരാവിലെ ഞാന്‍ അമ്മയുടെ അടുക്കല്‍ നിവേദനം കൊടുത്തു.അമ്മയുടെയും സപ്പോര്‍ട്ട് 
ഇല്ല എന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി."ഡാഡി പോലീസു മന്ത്രി ആവാന്‍ പോകുന്നു.അതുകൊണ്ടെ ചട്ടം പഠിപ്പിക്കുന്നത്‌ വീട്ടില്‍ നിന്ന് തന്നെ."അമ്മയുടെ മറുപടി എന്നെ വീണ്ടും സങ്കടപെടുത്തി.എങ്കിലും അമ്മ എനിക്ക് ഒരു ഉപദേശം തന്നു."പെണ്ണിനെ
കണ്ടിട്ട് ഇഷ്ട്ടം ഇല്ലെന്നു പറയുക.ഡാഡിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല." നല്ല ഉപദേശം.എന്ന് എനുക്കു തോന്നി.അങ്ങനെ വഴക്ക് ഒഴിവാക്കാം.ഡാഡി എന്റെ സമ്മതം 
ഇല്ലാതെ വാക്ക് കൊടുക്കുകയില്ലെന്നു വിശ്വസിക്കാം.എന്റെ ഇഷ്ട്ടം ഇല്ലാതെ 
വാക്ക് കൊടുത്താല്‍ ഞാന്‍ വെള്ളത്തിലാകും.. വേണ്ടി വന്നാല്‍ ഞാന്‍ ആത്മഹത്യ തന്നെ ചെയ്യും.ഷീല കുറെ കാലം കഴിഞ്ഞു വേറെ 
വിവാഹം  ചെയ്തു സുഖമായി കഴിയട്ടെ !!
. . ഞാന്‍ ആത്മഗതമായി പറഞ്ഞു.

(തുടരും) 
   

Thursday, November 8, 2012

ചെറുകഥ വധു - ( ഭാഗം ഒന്ന് )






ചെറുകഥ



വധു


ജോര്‍ജ് കുര്യന്‍


ഭാഗം ഒന്ന്


"എടാ ഷാജു " എന്റെ അപ്പന്‍ എന്നെ വിളിച്ചതാണ്. സോറി.'അപ്പന്‍' എന്ന വിളി പഴയ കാലത്ത്.. ഇപ്പോള്‍ വിളിക്കുന്നതെ 'ഡാഡി'
തുറന്നു കിടക്കുന്ന മുറിയിലേക്ക് എന്റെ കണ്ണുകള്‍ ഓടിയെത്തി.കസാലയില്‍ ഇരിക്കുന്നഡാഡിയുടെ ഗാംഭീര്യം തുളുമ്പുന്ന മുഖത്തെ 'കപ്പട മീശ' പേടിപ്പെടുത്തുന്ന ഒന്നാണ്.സ്നേഹം എത്തി നോക്കാത്ത ആ മുഖം കാണുമ്പോള്‍ ഭയമാണ്, എന്റെ ഇരുപത്തി അഞ്ചാം വയസ്സിലും!!

ഈയിടെ ചുരുക്കമായേ ഡാഡിയെ കാണാറുള്ളു.അടുത്ത കാലത്ത് election ആയിരുന്നു.ഡാഡി പാസ്സായി എന്ന് മാത്രമല്ല മന്ത്രി ആകുകയും ചെയ്തു.

Election വിചിത്രമായ ഒന്നായിരുന്നു. എതിരാളി ഒരുമിച്ചു വളര്‍ന്നു,ഒരുമിച്ചു പഠിച്ച കൂട്ടുകാരനായിരുന്നു.രാഷ്ട്രീയത്തില്‍ കൂട്ട് കെട്ടിന്
സ്ഥാനമില്ല.അതുകൊണ്ടെ അവര്‍ പ്രതിയോഗികളായി. വാശിയേറിയ മത്സരത്തില്‍ ഡാഡി എതിരാളിയെ മുട്ട്കുത്തിച്ചു.ചെറു ഭൂരി പക്ഷത്തിനു വിജയിച്ചു.പക്ഷെ നഷ്ട്ടം വന്നത് എനിക്കായിരുന്നു.കാരണം ഡാഡിയുടെ എതിരാളിയുടെമകള്‍ ഷീലയും, ഞാനും പൊരിഞ്ഞ പ്രേമതില്ലാണ്.എന്റെ പ്രാണ സഖി എനിക്ക് പൂര്‍ണമായി നഷ്ട്ടപ്പെട്ടു എന്ന് എനിക്ക് ഉറപ്പായി.


"ഷാജു" ഡാഡിയുടെ വിളി എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി."എന്തോ' ഞാന്‍ സവിനയം വിളി കേട്ട് എഴുനേറ്റു..

"ഇങ്ങു വരൂ". എന്നെ അടുത്തേക്ക് വിളിച്ചു.നാന്‍ സാവകാശം നടന്നു ഡാഡിയുടെ അടുത്ത് ചെന്ന്.നിന്നു.. എന്റെമുഖത്ത് നോക്കാതെ അദ്ദേഹം പറഞ്ഞു."നിനക്ക് വയസ്സ് ഇരുപത്തി അഞ്ചു കഴിയുന്നു.നീ താമസിയാതെ ഒരു
വിവാഹം കഴിക്കണം.ഞാന്‍ മന്ത്രി ആയി ചാര്‍ജ് എടുത്താല്‍ കൂടുതല്‍ സമയം തിരുവനന്തപുരത്തായിരിക്കും എന്ന് നിനക്ക് അറിയാമല്ലോ.നീയും കുടുംബവും വേണം ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും,സ്ഥലങ്ങളും നോക്കി
നടത്താന്‍.അതുകൊണ്ട് ഞാന്‍ പോകുന്നതിനു മുന്‍പ് വിവാഹം നടന്നിരിക്കണം.

ഞാന്‍ ഒന്നും സംസാരിച്ചില്ല..മൌനം അവലംബിച്ച് നിന്നു. ഡാഡി പറയുന്ന കാര്യത്തിനു മാറ്റമില്ല എന്നെനിക്കു അറിയാം. ഷീലയെ വിവാഹം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എതിരാളിയുടെ മകളെ കെട്ടാന്‍ സ്വപ്നംകണ്ടിട്ട് കാര്യമില്ല..അത്രമാത്രം ശത്രുതയിലാണ് അവര്‍ അപ്പന്മാര്‍ രണ്ടു പേരും. തെരഞ്ഞെടുപ്പില്‍ രണ്ടു പേരുടെയും ആളുകള്‍ തമ്മില്‍ പൊരിഞ്ഞ അടിയും, വലിയ വഴക്കുകളും നടന്നു.അപ്പന്‍ ആരെയോ കണ്ടു വച്ചിട്ടുണ്ട് എന്നത്
തീര്‍ച്ച.മന്ത്രിയുടെ മകന് നല്ല ബന്ധം അപ്പന്‍ കണ്ടു വച്ചിട്ടുണ്ട് എന്നത് തീര്‍ച്ച.ആയ കാര്യം തന്നെ.ഞാന്‍ രക്ഷപെടാന്‍ വഴികള്‍ ആലോചിച്ചു. ഒരു മാര്‍ഗം കണ്ടെത്തി."എനിക്ക് ഇപ്പോള്‍ കല്യാണം വേണ്ട.കുറെകൂടെ
പഠിത്തം നടത്തണം ഡാഡി." ഞാന്‍ വിനയത്തോടെ പറഞ്ഞു. "അത് നീയല്ല നിശ്ചയിക്കുന്നത്.നീയും, ഞാനും നാളെ രാവിലെ ഒരിടം വരെ പോകുന്നു .ഒരു പെണ്ണിനെ  കാണാനാണ്. ദല്ലാള്‍ എല്ലൂരി വറീത് ചേട്ടനും കൂടെയുണ്ട്." അത്
പറഞ്ഞു കഴിഞ്ഞു ഡാഡി വിസ്കി തുറന്നു. ഇവിടെ നിന്നാല്‍ രക്ഷയില്ല എന്ന് എനിക്ക് മനസ്സിലായി.ഞാന്‍ വേഗം എന്റെ മുറിയില്‍ പോയി കതകടച്ചു കിടക്കയില്‍ ഇരുന്നു..വേഗം എന്റെ മൊബൈല്‍ ഫോണ്‍ കറക്കി ഷീലയെ വിളിച്ചു.
"ഷീല" എന്റെ സ്വരത്തില്‍ ദുഃഖം ഉണ്ടായിരുന്നു.. ശീലക്കു അത് മനസ്സിലായി എന്ന് തോന്നി.."എന്താണ് ഷാജു" അവള്‍ ഉദ്വേഗത്തോടെ തിരക്കി.. ഞാന്‍ മറുപടി പറഞ്ഞു. "ഗതി കേടായി . എന്റെ ഡാഡി എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങു. എല്ലൂരി വറീത് ചേട്ടനാണ് ദല്ലാള്‍."
"നല്ല കാര്യം .ദല്ലാള്‍ നല്ല പെണ്ണിനെ കണ്ടു പിടിച്ചു കാണും. മന്തി പുത്രന്റെ ഭാഗ്യം !!" ഷീല വലിയ തമാശക്കാരി ആണ്..പക്ഷെ എനിക്ക് തമാശ തോന്നിയില്ല.. അവള്‍ വീണ്ടും പറഞ്ഞു. മന്ത്രി ആയാല്‍ ഭാഗ്യം തന്നെ വന്നു കേറും.കിട്ടുന്ന ഭാഗ്യം വേണ്ടെന്നു വയ്കരുതെ.."

എനിക്ക് നല്ല അരിശം തോന്നി..ഇപ്പോഴാണ് ഇവളുടെ തമാശ." ഷീല," ഞാന്‍ കരച്ചിലിന്റെ വക്കിലെത്തി."എന്റെ ഡാഡി
മന്ത്രി പദം എടുക്കുന്നതിനു മുന്‍പ് എന്റെ കല്യാണം നടത്താന്‍ ഉറചിരിക്കുകയാണ്." "നല്ല ബന്ധം ഡാഡി കണ്ടു വച്ച്
കാണും. ഷാജു അതിനു സമ്മതിച്ചില്ലെങ്കില്‍ വെറുതെ ഡാഡിയുമായി വഴക്ക് പിടിക്കും അല്ലെ ? അത് വേണ്ട ഷാജു."
ഞാന്‍ മറുപടി കൊടുത്തത് വളരെ വിഷമത്തോടെ ആണ്..""ഷീല നിന്നെ അല്ലാതെ വേറൊരു പെണ്ണിനെ കെട്ടാന്‍ എനിക്ക് സാധ്യമല്ല."
"എന്നെ മറന്നു കളയണം ,ഷാജു . ഒരു ധനികയായ ,സുന്ദരി ആയ  പെണ്ണിനെ കെട്ടണം ."അവള്‍ ചിരിച്ചു. എനിക്ക് നല്ല അരിശം വന്നു.. ഇപ്പോളാണ് ഇവളുടെ തമാശ !!

(will continue) 

Sunday, October 28, 2012

ആധുനിക ഗില്ലെടിന്‍

രാഷ്ട്രിയം:

കേരളത്തിലെ ഇന്നത്തെ സ്ഥിതി വിശേഷം കാണുമ്പൊള്‍ പഴയ ഫ്രഞ്ച് വിപ്ലവം ഓര്‍മയില്‍ വരുന്നു.

തമ്മില്‍ വിരോധമുള്ളവര്‍ അന്യോന്യം പാര വയ്പ്പ് പതിവാക്കി . ഒരിക്കല്‍ ഒരുവനെ ഒരാള്‍ ഒറ്റികൊടുത്തു . അവനെ ഗില്ലടിനില്‍ വച്ചു വധിക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിരോധി വഴിക്ക് നിന്നു ചിരിച്ചു.

"നിയും താമസിയാതെ വഴിക്ക് പോകും .അന്ന് ചിരിക്കാന്‍ നിന്റെ ശത്രുക്കള്‍ വേറെ കാണും. " തടവുകാരന്‍ പറഞ്ഞു.

ഇന്നു വീ. എസ്സ്,അച്യുതാനന്ദന്‍ പി .ബി. കു പുറത്തായി. പിണറായി ചിരിക്കുന്നു . നാളെ ആര് പുറത്താകും എന്ന് കാണുകതന്നെ.

കേരളത്തില്‍ ആരും വളരെ നാള്‍ ഭരിച്ച ചരിത്രമില്ലല്ലോ . രാഷ്ട്രിയം വലിയ തമാശ തന്നെ . 1947-ലെ അസ്സംബ്ലിയില്‍

Friday, June 22, 2012

Prov 20:6 - Art by Neetha Thomas

MOST MEN WILL PROCLAIM EACH HIS OWN GOODNESS, BUT WHO CAN FIND A FAITHFUL  MAN?
-PROV 20:6