Showing posts with label Abraham. Show all posts
Showing posts with label Abraham. Show all posts

Saturday, October 24, 2009

വിന്‍ഡോസ്‌ 7: സമ്പാദകന്‍ എബ്രഹാം ജീ


ക്ലൗഡ് യുദ്ധത്തിന് ആദ്യവെടിയുതിര്‍ത്ത് വിന്‍ഡോസ് 7



 ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരിക്കുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിക്കും. അന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.


വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.
എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്.


ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.


മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.


ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.


ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.


മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.


അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.


ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.


സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.


വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.


മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.


സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.


കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.


ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.


ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.


ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.


യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.


ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.


അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക. മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം.

Saturday, September 19, 2009

DOORADARSHAN: FORWARDED BY ABRAHAM,G

AG-----Original Message-----From: ജിക്കുമോന്‍ Rony Fredy Sent: Tue, Sep 15, 2009 9:08 pmSubject: KeralaPost :-) ആശംസകളോടെ ഒരു പ്രേക്ഷകന്‍

ആശംസകളോടെ ഒരു പ്രേക്ഷകന്‍
By: Berly Thomas
&nbs p;
മുപ്പത്തിമുക്കോടി ടിവി ചാനലുകളുള്ള നമ്മുടെ ഭാരതത്തില്‍ പത്തുനൂറു കോടി ജനങ്ങള്‍ക്ക് ടെലിവിഷന്‍ എന്താണെന്നു മനസ്സിലാക്കിക്കൊടുത്ത,
ഭാരതത്തിന്‍റെ ദൃശ്യസംസ്കാരത്തിന്‍റെ അടിത്തറ പാകിയ, ചരിത്രത്തിന്‍റെ ഭാഗമായ ഒട്ടേറെ സംഭവങ്ങളില്‍ ജനങ്ങള്‍ ്കു കൈത്താങ്ങായ ഭാരതത്തിന്‍റെ മഹത്തായ ദൂരദര്‍ശന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഒപ്പം മലയാളത്തില്‍ ദൂരദര്‍ശന്‍ സംപ്രേഷണം തുടങ്ങിയിട്ട് ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാവുന്നു.
ഇന്നു ദൂരദര്‍ശന്‍ ആരും കാണുന്നില്ല എന്നു ചോദിക്കുന്നത് ഇന്നത്തെ കാB 2ത്ത് പട്ടിണി കിടക്കുന്നവര്‍ ആരെങ്കിലുമുണ്ടോ,നല്ലയിനം സ്പ്ലിറ്റ് എസിയുടെ വിലക്കൂടുതലല്ലേ സാധാരണക്കാരെ അലട്ടുന്ന പ്രശ്നം എന്നു പറയുന്നതുപോലെയേ ഉള്ളൂ. മലയാളികള്‍ക്കു പൊതുവേ ദൂരദര്‍ശനോട് പുച്ഛമാണ്. സ്വകാര്യചാനലുകളുടെ ഒരു മികവ് പലപ്പോഴും ദൂരദര്‍ശന് ല്‍കാനാവുന്നില്ല എന്നത് സത്യവുമാണ്. എങ്കിലും നൂറുകോടിയിലധികം ജനങ്ങളുള്ള ഭാരതത്തിലെ 90 ശതമാനത്തിലധികം ജനങ്ങളിലുമെത്തുന്നത് നമ്മുടെ ദൂരദര്‍ശനാണ്. വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടരുന്നത്.മറക്കാനാവാത്ത എത്രയോ വിഡിയോകള്‍, ഗാനങ്ങള്‍, സീരിയലുകള്‍, ഫിലിം ഡിവിഷന്‍ ഡോക്യുമെന്‍ററികള്‍, വാര്‍ത്താപരിപാടികള്‍, സീരിയലുകള്‍, വാര്‍ത്താവായനക്കാര്‍, ഗായകര്‍, അനൗണ്‍സര്‍മാര്‍. പ്രണോയ് റോയും സല് ‍മാ സുല്‍ത്താനും തുടങ്ങി ഹോമലതയും രാജേശ്വരി മോഹനും മായയും വരെ എത്രയോ എത്രയോ സെലബ്രിറ്റികള്‍. ഒരു കാലത്ത് അവര്‍ മാത്രമായിരുന്നല്ലോ നമ്മുടെ സെലബ്രിറ്റികള്‍.ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററും സൗജന്യമായ ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളുമായിരുന്നു ദൂരദര്‍ശന്‍റെ അടിസ്ഥാന മൂലധനം എന്നു പറയാം. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളര്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂതല ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ അടിസ്ഥാനശിലയായി മാറി.ഇന്ന് ഇന്ത്യയിലെ 90% നു മുകളില്‍ ആളു ള്‍ക്കും 1400 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെ ദൂരദര്‍ശന്‍ ലഭ്യമാണ്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും. 46 ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ രാജ്യമൊട്ടാകെ ദൂരദര്‍ശന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകള്‍, 11 പ്രാദേ4ിക ഉപഗ്രഹ ചാനലുകള്‍, നാലു സംസ്ഥാന നെറ്റ്വര്‍ക്കുകള്‍, ഒരു അന്താരാഷ്ട്ര ചാനല്‍, ഒരു കായിക ചാനല്‍, പാര്‍ലമെന്റിനു വേണ്ടി രണ്ടു ചാനലുകള്‍ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉള്‍പ്പെടെ 19 ചാനലുകള്‍ ഇന്നു ഭാരതത്തിന്‍റെ ആത്മാവിന്‍റെ സ്വരമായി, ചിത്രങ്ങളായി ജനങ്ങ4ിലേക്കെത്തുന്നു.
സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിA്ച സ്റ്റുഡിയോയില്‍ നിന്ന് ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ സംപ്രേഷണം.
1965 ല്‍ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങി വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. 1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചത ിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. 39 വര്‍ഷമായി സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍.ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്-1982ല്‍. ഈ വര്‍ഷം കളര്‍ ടി.വി.കള ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി.ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണവും 1982-ല്‍ ആരംഭിച്ചു. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡ് കളറില്‍ ദൂരദര്‍ശന്‍ സമ്പ്രേക്ഷണം ചെയ്തു.ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്.
1982 നവംബര്‍ 19 ന തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ. 1984ലാണ് മലയ4ളം സംപ്രേഷണം തുടങ്ങിയത്.1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു.
1995 ലാണ് ദൂരദര്‍ശന്‍ മലയാളം സിനിമകള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്. പൂര്‍ണമലയാളം ചാനലായി ഡ4.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി 64 രാജ്യങ്ങളിലും മലയാളം സ ംപ്രേഷണം ലഭ്യമാണ്.മലയാള ടെലിവിഷന്‍ സംപ്രേഷണം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി തിരുവനന്തപുരം ദൂരദര്‍ശന്‍ പുതിയ രണ്ടു വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങി. അത്യാധുനിക ഇഎന്‍പിഎസ് സോഫ്റ്റ്വെയര്‍ വഴി വാര്‍ത്തകള്‍ തയാറാക്കുന്ന രാജ്യത്തെ ആദ്യ ദൂ രദര്‍ശന്‍ പ്രാദേശിക വാര്‍ത്താ യൂനിറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.രാവിലെ 11നും വൈകുന്നേരം മൂന്നിനുമാണു പുതിയ ബുള്ളറ്റിനുകള്‍. ഇതോടെ ദൂരദര്‍ശന്‍ ന്യൂസ് ബുള്ളറ്റിനുകള്‍ ആറാകും.

Monday, August 17, 2009

Elephant In Palghat: By Abraham,G

He is ready to eat. He needs a little rest too!!

Thursday, August 13, 2009

TOURIST VISA TO UAE: SOME NEWS: BY ABRAHAM, G

ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹം കരുതണംഷാര്‍ജ: ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹ(ഏകദേശം 60,000 രൂപ)മെങ്കിലും കൈയില്‍ കരുതണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കി. എന്നാല്‍, ഇതറിയാതെ എത്തിയ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജ അന്താരാഷ്‌ട്രാ വിമാനത്താവളത്തില്‍ നിന്ന്‌ തന്നെ മടങ്ങി. ഏറെപ്പേര്‍ മടക്ക ടിക്കറ്റിനുള്ള കാശില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്‌. നേരത്തെ പ്രാബല്യത്തിലുള്ള നിയമം ഈ മാസം ഒന്നുമുതലാണ്‌ കര്‍ശനമാക്കിയത്‌. എന്നാല്‍, ഇതറിയാതെയാണ്‌ നിരവധി പേര്‍ നിത്യേന യുഎഇയിലെത്തുന്നത്‌. ഭൂരിഭാഗവും തൊഴില്‍ തേടിയെത്തുന്ന സാധാരണക്കാരാണ്‌. നാട്ടിലെ ഏജന്റുമാരില്‍ നിന്ന്‌ 15,000 രൂപയോളം നല്‍കിയാണ്‌ ഇവര്‍ ഒരുമാസത്തേക്കുള്ള ടൂറിസ്റ്റ്‌ വിസ സ്വന്തമാക്കിയിട്ടുള്ളത്‌. വിമാന ടിക്കറ്റിന്‌ പലരും 9,000 രൂപ നല്‍കി. അവശ്യ ചെലവുകള്‍ക്കുള്ള പണം മാത്രമെ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതിനാല്‍, ഇത്രയും വലിയ സംഖ്യ കൈയിലുണ്ടോ എന്ന്‌ ചോദിക്കുന്നതോടെ ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പലരും നിസഹായാവസ്ഥയിലാവുകയാണ്‌. നാട്ടിലെ ഏജന്റിന്റെ ഇവിടുത്തെ ആള്‍ക്കാരെ വിളിച്ച പലര്‍ക്കും വളരെ വേദനാജനകമായ അനുഭവമാണ്‌ ഉണ്ടാകുന്നത്‌. ഇവരെ സഹായിക്കാനോ, ആശ്വസിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല. വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ തന്റെ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്താമെന്ന്‌ പറഞ്ഞ്‌ ദിവസങ്ങളോളം കാത്തിരുത്തിയെങ്കിലും ആരും വന്നില്ലെന്ന്‌ ഇത്തരത്തില്‍ രാമനാട്ടുകാരയിലെ ഒരു പ്രമുഖ ട്രാവല്‍സില്‍ നിന്ന്‌ വിസ വാങ്ങിയെത്തിയത്തിയ കോഴിക്കോട്‌ ഫാറൂഖ്‌ കരുവന്‍തുരുത്തി സ്വദേശി നിസാബ്‌(28) ടെലിഫോണിലൂടെ പറഞ്ഞു. 14,500 ദിര്‍ഹം നല്‍കി വാങ്ങിയ ടൂറിസ്റ്റ്‌ വിസയില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ നിസാബ്‌ ഷാര്‍ജയിലെത്തിയത്‌. ഇയാളോടൊപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്‌ കബീറി(26)നും ഇതേ അനുഭവമാണുണ്ടായത്‌. ഇത്തരത്തില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്നതായി ഇവരറിയിച്ചു. ഇവരില്‍ കുറേപ്പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക്‌ തന്നെ മടങ്ങി. നിയമം മാറിയത്‌ അറിയാത്തത്‌ കൊണ്ടായിരിക്കാം നാട്ടില്‍ നിന്ന്‌ വിസ ഏജന്റുമാര്‍ ഇക്കാര്യം ആരെയും അറിയിക്കാത്തതെന്ന്‌ നിസാബ്‌ പറഞ്ഞു. എന്നാല്‍, ഇവിടെ തങ്ങളെ കൂട്ടാന്‍ വരുമെന്ന്‌ പറഞ്ഞിരുന്ന ഏജന്റിന്റെ ആള്‍ക്കാര്‍ തങ്ങളെ ബന്ധപ്പെടാത്തതിലാണ്‌ ഇവര്‍ക്ക്‌ ദുഃഖം. അതിനിടെ ബന്ധുക്കളുള്ളവരില്‍ ചിലര്‍ 5,000 ദിര്‍ഹം സംഘടിപ്പിച്ച്‌ എമിഗ്രേഷനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന്‌ നിസാബ്‌ പറഞ്ഞു. റമസാനില്‍ യാചകരുടെ കടന്നുവരവ്‌ നിയന്ത്രിക്കാനാണ്‌ അധികൃതര്‍ നിയമം കര്‍ശനമാക്കിയതെന്ന്‌ സൂചനയുണ്ട്‌. ഏതായാലും നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ നാട്ടില്‍ ചെറുകിട ജോലിയില്‍ വ്യാപൃതരായിരുന്ന മിക്കവരും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും മറ്റും വിസ കരസ്ഥമാക്കി സ്വപ്‌നഭൂമിയിലേക്ക്‌ പുറപ്പെട്ടത്‌. എന്നാലതിപ്പോള്‍ പാതിവഴിയിലുമായി. അടുത്തകാലത്ത്‌ വിസ നിബന്ധനകളില്‍ വലിയ മാറ്റം വന്നതോടെ പണമടച്ച്‌ ഒരു മാസം നീട്ടാവുന്ന ടൂറിസ്റ്റ്‌ വിസയിലാണ്‌ ഇപ്പോള്‍ ആളുകള്‍ തൊഴില്‍ തേടാനെത്തുന്നത്‌.
Posted by georgekurian at 6:51 AM 0 comments
Labels:
Older